വർഷത്തിലൊരിക്കലുള്ള ഓണ നാളുകൾ ഇതാ വന്നെത്തിക്കഴിഞ്ഞു. സന്തോഷത്തിൻ്റെയും ആഘോഷത്തിന്റെയുമൊക്കെ ദിനങ്ങളാണ് ഒരോ ഓണവും നമുക്ക് സമ്മാനിക്കുന്നത്. ഓരോരുത്തർക്കും ഓണത്തേക്കുറിച്ച് പറയാൻ വ്യത്യസ്ത ഓർമ്മകളും അനുഭവകഥകളുമൊക്കെ ഉണ്ടാവും. എങ്കിലും ഒരു കാര്യം ചോദിക്കട്ടെ? ഓണമെന്നത് യഥാർത്ഥത്തിൽ മാവേലിത്തമ്പുരാൻ്റെ തിരിച്ചുവരവിൻ്റെ ആഘോഷം മാത്രമാണോ? ഇന്ന് നാം കാണുന്നതും അറിയുന്നതുമായ ഓണാഘോഷങ്ങളുടെ പിന്നാമ്പുറങ്ങളിൽ നമ്മൾ അറിയാത്ത ചരിത്രസത്യങ്ങൾ ഒരുപാടുണ്ട്. ന്യൂജനറേഷൻ കാലത്തെ ഓണകാല കാഴ്ചകളിൽ പെട്ട് മലയാളിയുടെ മനസ്സിൽ നിന്നും മറഞ്ഞുപോയ ചില ഓണകാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
കൊയ്ത്തിൻ്റെ അല്ലെങ്കിൽ വിളവെടുപ്പിൻ്റെ ഉത്സവം

കൃഷിക്കാരെ സംബന്ധിച്ചിടത്തോളം ഓണനാളുകൾ കൊയ്ത്തിൻ്റെ ഉത്സവം കൂടിയാണ്. ഇരുളിൻ്റെ മഴക്കാല മേഘങ്ങൾ പെയ്തൊഴിഞ്ഞ് വിളവെടുപ്പിനാൽ കളപ്പുരകൾ നിറയുന്ന സമയം. മറ്റൊരു രീതിയിൽ പറഞ്ഞാൽ മനുഷ്യൻ്റെ ഏറെ നാളത്തെ അധ്വാനത്തിൻ്റെ ഫലങ്ങളെ ആഘോഷിക്കേണ്ട സമയം. പ്രാകൃത കേരളത്തിൽ ഓണനാളുകൾ നമ്മൾ ഇന്ന് കാണുന്നതുപോലെ ഒരു ഉത്സവം മാത്രമായിരുന്നില്ല. പ്രകൃതി മനുഷ്യനായി വിരിച്ചു വെച്ച പച്ചപ്പിൻ്റെയും ശാന്തതയുടെയും പരിശുദ്ധിയുടേയുമൊക്കെ പ്രതിഫലനം കൂടിയായി ഈ നാളുകളെ കണക്കാക്കിയിരുന്നു. അക്കാലത്ത് ഇവിടെ നിലകൊണ്ടിരുന്ന ആദർശങ്ങളെല്ലാം ഒരു സമൂഹത്തിന്റെ ഇതിഹാസ കഥകൾക്ക് മുഴുവൻ പകിട്ടേകി.
പണ്ട് കേരളത്തിലെ ഏറ്റവും പ്രധാനമായും കൃഷിയായിരുന്നു നെല്ല് വിള. അതിൻ്റെ വിളവെടുപ്പ് ദിനങ്ങൾ കർഷകർക്ക് ഉത്സവ ദിനങ്ങളായിരുന്നു. ഇത്തരത്തിൽ വിളവെടുക്കുന്ന ഉത്സവമായിരുന്നു ഓണം. എന്നാൽ ഇന്ന് എല്ലാം മാറി. നാട്ടുമ്പുറത്തെ വയലുകൾ അതിവേഗം അപ്രത്യക്ഷമാകാൻ തുടങ്ങി. ആ പഴയ വരമ്പുകളും കളപ്പുരകളുമൊക്കെ ഇന്ന് അന്യമായി. ഫ്ലാറ്റുകളിലും പടു കൂറ്റൻ കെട്ടിടങ്ങളിലും ഇരുന്ന് ഓണനാളുകൾ ആഘോഷിക്കുമ്പോൾ ഒരു കാലത്ത് അത് മലയാളിക്ക് നൽകിയിരുന്ന നന്മയും ചൈതന്യവുമൊക്കെ എങ്ങോ മറഞ്ഞു പോയിരിക്കുന്ന കാര്യം ആളുകൾ മറന്നുകളഞ്ഞു.
ചേരമൻ പെരുമാൾ രാജാവിൻ്റെ ഓർമ്മ
undefined
ഒരുപക്ഷേ ഈ പേര് നമ്മുടെ കുട്ടികൾക്ക് അത്ര അറിവ് ഉണ്ടാവുകയില്ല. ഓണമെന്ന് കേട്ടാൽ നമുക്ക് ഓർമ്മ വരിക മഹാബലി തമ്പുരാനെയും അദ്ദേഹത്തിൻ്റെ ഇതിഹാസവും ആയിരിക്കും. എന്നാൽ കേരളത്തിലെ ഓണനാളിന് പിന്നിൽ പ്രത്യേകതയാർന്ന മറ്റൊരു കഥ കൂടി ഉണ്ടെന്നറിയാമോ? ചരിത്രകാരന്മാരുടെ അഭിപ്രായമനുസരിച്ച് നാട്ടിൽ ഓണം ആഘോഷിക്കുന്നത് ചേരമൻ പെരുമാൾ എന്ന നാട്ടു രാജാവിൻറെ ഓർമ്മയ്ക്ക് കൂടി വേണ്ടിയാണ്. ചേര രാജവംശത്തിലെ അവസാന പെരുമാളായ അദ്ദേഹം തൻ്റെ രാജഭരണം ഒഴിഞ്ഞ് നിസ്വനായി തീർത്ഥാടനത്തിനിറങ്ങി. ഒരു ഓണനാളിലാണ് അദ്ധേഹം രാജ്യത്തിന്റെ ഭരണം പ്രാദേശിക ഭരണാധികാരികളെ ഏൽപ്പിച്ചു പുറപ്പെടാൻ തീരുമാനിക്കുന്നത്. നല്ലവനായ പെരുമാളിന് ആളുകൾ ഗംഭീരമായ ഒരു യാത്രയയപ്പ് നൽകി. എല്ലാ വർഷത്തെയും ഓണനാൾ അദ്ദേഹത്തെ കൂടി ഓർമ്മപ്പെടുത്തുന്ന ഒരു ദിവസമാണ് എന്ന് ഒരു കാലം വരേയ്ക്കും വിശ്വസിക്കപ്പെട്ടിരുന്നു.
പഴയകാല ആചാരങ്ങൾ ഇന്നെവിടെ?
undefined
പണ്ടുകാലം മുതൽക്കേ ക്ഷേത്രങ്ങളിലും അതിൻ്റെ പരിസരങ്ങളിലുമായി പലരീതിയിലുള്ള ഓണാഘോഷങ്ങൾ നടന്നതായി ചരിത്ര രേഖകൾ സൂചിപ്പിക്കുന്നു. തിരുവല്ലയിലെ ശ്രീ വല്ലഭ ക്ഷേത്രത്തിൽ പുരാതന ഓണകാലത്തെ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും പരാമർശിക്കുന്ന ലേഖനങ്ങളുണ്ട്. 861 A.D കാലഘട്ടത്തിൽ എഴുതപ്പെട്ടതാണ് ഇതെന്ന് പറയപ്പെടുന്നു. ത്രിക്കാക്കര ക്ഷേത്രത്തിൽ ഓണവുമായി അനുബന്ധിച്ച് പണ്ടുകാലങ്ങളിൽ നടന്നിരുന്ന ക്ഷേത്രോത്സവങ്ങളുടെ വരവ് – ചിലവ് കണക്കുകൾ അവിടുത്തെ ഓണാഘോഷങ്ങളുടെ മഹാത്മ്യം എത്രത്തോളം ഉണ്ടെന്ന യാഥാർത്ഥ്യത്തെ വെളിപ്പെടുത്തി തരുന്നു. ചരിത്രമെന്നത് പുരാണങ്ങൾ, ഇതിഹാസങ്ങൾ എന്നിവയുടെ സ്മരണകളെ തുറന്നുകാട്ടുന്നതാണ്. കാലഘട്ടങ്ങൾ മാറി വരുന്നതിന് അനുസരിച്ച് ഇതിലെല്ലാം അപ്രതീക്ഷിതമായ മാറ്റങ്ങൾ വന്നു ചേരുന്നു. ഇന്നത്തെ ജനതയ്ക്ക് ഇതെല്ലാം കേട്ടാൽ വെറുമൊരു കെട്ടുകഥ പോലെ മാത്രമാണെന്നേ തോന്നുകയുള്ളൂ.
കളിചിരിയും ആഘോഷവുമൊന്നും പഴയതല്ല
undefined
പണ്ടൊക്കെ നാം ഒരു കൂട്ടുകുടുംബ വ്യവസ്ഥിതിയിലാണ് ഓണക്കാലം ആഘോഷിച്ചിരുന്നത്. ഓണക്കാലമായാൽ വീട്ടിലെ അംഗങ്ങൾ എല്ലാം ഒത്തുകൂടാൻ തറവാട്ടിലേക്ക് എത്തും. എന്നാൽ ഇന്ന് അത് വല്ലതുമുണ്ടോ? നഗരങ്ങളിലെ ഓണം എല്ലാ ഇന്നത്തെ ഉത്സവങ്ങളെയും പോലെ സ്വകാര്യമായി മാറിയിരിക്കുന്നു. ഗ്രാമങ്ങളിലും ഇത് ഒട്ടും വ്യത്യസ്തമല്ല. കുറഞ്ഞത് പത്ത് ദിവസമെങ്കിലും നീണ്ടു നിന്നിരുന്ന വളരെ രസകരമായ ആഘോഷങ്ങളും അതുല്യമായ നാടോടി കലാപരിപാടികളും പരമ്പരാഗത കളി ചിരികളും ഒന്നും ഇന്നില്ല. കുടുംബാംഗങ്ങൾ ഒരുമിച്ച് വിരുന്നിന് ഒത്തുചേരുന്നതിനും വീട്ടിൽ പൂക്കളമിടാനായി ഒരുമിച്ച് പൂക്കൾ പറിക്കാൻ ഇറങ്ങുന്നതും, ഒളിച്ച് കളിക്കലും, പട്ടം പറത്തലും, ഊഞ്ഞാലാടലും ഒക്കെയുണ്ടായ ദിവസങ്ങൾ എന്നേ കഴിഞ്ഞുപോയി. പണ്ടൊക്കെ വീട്ടിലെ സ്ത്രീകൾ ഓണനാളിൽ തിരുവാതിര കളിയിൽ ഏർപ്പെടാറുണ്ടായിരുന്നു. അതൊന്നും ഇന്നില്ല.
പൂക്കളമിടും; പക്ഷേ പൂക്കളോ?
undefined
പൂക്കളങ്ങൾ നമ്മളിന്നും ഇടാറുണ്ട്. എന്നാൽ അതിനുള്ള പൂക്കളെല്ലാം എവിടെ നിന്നാണ് വരുന്നത് ? ഇപ്പോഴത്തെ ഓണക്കാലത്ത് കുട്ടികൾ പൂക്കൾ പെറുക്കാനൊന്നും അയൽപ്രദേശങ്ങളിലും മറ്റു പോകാറില്ല. അയൽക്കാരന്റെ വീട്ടിലെ പൂക്കൾ ഒളിച്ചുചെന്ന് പറിച്ചെടുക്കുന്നതിൻ്റെ ത്രില്ലൊക്കെ ഇപ്പോഴത്തെ കുട്ടികൾക്ക് പറഞ്ഞാൽ മനസ്സിലാകുമോ. ഓണക്കാലത്തേക്ക് ആവശ്യമായ പൂക്കളെല്ലാം സമീപ സംസ്ഥാനങ്ങളിൽ നിന്നുള്ള ട്രക്ക് ലോഡുകളിൽ വന്നെത്തുന്നു. പണ്ടൊക്കെ വീടുകളിലും തൊടിയിലും സമൃദ്ധമായി വളർന്നിരുന്ന തുമ്പപൂ, അരിപൂ, കാക്കപ്പൂ, മുക്കൂറ്റി തുടങ്ങിയ തദ്ദേശീയ പുഷ്പങ്ങൾ ഒക്കെ ഇന്ന് കാണാകാഴ്ചയാണ്.
ഓണക്കോടിയും മാറി
പറയുമ്പോൾ ഓണകോടി അല്ലെങ്കിൽ ഓണപ്പുടവ വാങ്ങുന്ന പാരമ്പര്യം ഇപ്പോഴും നമുക്കിടയിൽ നിലവിലുണ്ട്. എങ്കിലും അവയിലും വ്യത്യാസം കടന്നുവന്നു. പരമ്പരാഗത ശൈലിയിലുള്ള പുളിലക്കര മുണ്ട്, പട്ടുപാവാട ദാവണി, എന്നിവയെല്ലാം മാറി പകരം റെഡിമെയ്ഡ് ഡിസൈനർ വസ്ത്രങ്ങൾ ആണ് ഇപ്പോഴത്തെ ഓണക്കോടികൾ. വിപണികളാണ് ഇന്നത്തെ ഓണക്കാലത്തെ ഭരിക്കുന്നത്.
Also read: തളിരിലയിൽ ഓണസദ്യയൊരുക്കേണ്ടേ? ഇതാ 12 വിഭവങ്ങൾ
നഷ്ടമാകുന്ന നാടോടി കലാരൂപങ്ങൾ
undefined
പണ്ടത്തെ ഓണനാളുകളിൽ ഉണ്ടായിരുന്ന പല നാടോടി കലാരൂപങ്ങളും ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. മുസ്ലീം കലാകാരന്മാരുടെ ഒരു ചെറിയ കൂട്ടം ഓണ ദിനങ്ങളിൽ വീടുകൾ കയറിയിറങ്ങി പേർഷ്യൻ ഫ്രെയിമിൽ ദഫ്മുട്ട് വായിക്കുന്ന പതിവുണ്ടായിരുന്നു എന്നറിയാമോ. ഓണനാളിൽ നൃത്തം ചെയ്ത് വീട്ടിലെത്തുന്ന ഇവർക്ക് വീട്ടുകാർ സന്തോഷപൂർവ്വം പണവും അരിയും പലചരക്ക് സാധനങ്ങളുമൊക്കെ നൽകി പോന്നിരുന്നു. എറണാകുളം ജില്ലയുടെ ചില ഭാഗങ്ങളിൽ കുറച്ചുനാൾ മുൻപുവരെയ്ക്കും ഇത് പ്രചാരത്തിലുണ്ടായിരുന്നു.
അതുപോലെതന്നെ കേരളത്തിന്റെ വടക്കുഭാഗങ്ങളിൽ ഓണവേദൻ എന്നൊരു സങ്കല്പവും ഉണ്ടായിരുന്നു. പെറുവന്നൻ സമുദായത്തിലെ അംഗങ്ങൾ ചായം പൂശിയ മുഖങ്ങളും അലങ്കരിച്ച വേഷവിധാനങ്ങളും ഒക്കെയായി ഗ്രാമങ്ങൾ മുഴുവൻ ചുറ്റിക്കറങ്ങുകയും കൈയിലെ ഉടുക്കുകൊട്ടി കൊണ്ട് ഓണപ്പാട്ടുകൾ പാടി നടക്കുകയും ചെയ്തിരുന്നു.
കണ്ണൂർ, കസാർഗോഡ്, പാലക്കാട് ജില്ലകളിൽ പണ്ടത്തെ ഓണക്കാലത്ത് മുഖത്ത് ചുവപ്പ് നിറം പൂശി കിരീടമണിഞ്ഞ് ഒരു കൈയിൽ മണിയും, മറുവശത്ത് ഈന്തപ്പഴം നിറച്ച കൂടയും പിടിച്ചുകൊണ്ട് കുറച്ചാളുകൾ വീട് സന്ദർശിക്കാൻ എത്തും. ഓണപ്പൊട്ടൻമാർ എന്നാണവരെ നമ്മൾ പേരിട്ടു വിളിച്ചിരുന്നത്. ചെണ്ടയും ഇല്ലത്താളവുമിട്ട് മറ്റ് രണ്ട് പേർ കൂടി ഓണപ്പൊട്ടനോടൊപ്പം കൂടെയുണ്ടാവും. ഇത്തരം കലാരൂപങ്ങൾ എല്ലാം തന്നെ ഇന്നത്തെ ദിനങ്ങളിൽ വളരെ അപൂർവമായി മാത്രമേ നമുക്ക് കാണാനാകൂ.
Also read: മലയാളിപ്പെണ്ണിന് ഓണത്തിന് അണിഞ്ഞൊരുങ്ങാൻ
ഓണം അന്ന്
undefined
ഓണത്തെക്കുറിച്ചുള്ള പഴയകാല കവിതകളും കഥകളുമൊക്കെ കേൾക്കുമ്പോൾ ഓണനിലാവ് പോലുള്ള കാവ്യസങ്കൽപ്പങ്ങൾ നമ്മുടെ മനസ്സിൽ ഉടലെടുക്കുന്നത് കണ്ടിട്ടില്ലേ! ഓണക്കാലത്തെ പ്രകൃതിയുടെ മനോഹാരിതയിൽ മഴയ്ക്ക് കൂട്ടായി വയലുകളിൽ ഓണതുമ്പിയും ഓണക്കാലത്ത് മാത്രം നാട് സന്ദർശിക്കാനെത്തുന്ന മഞ്ഞക്കിളിയുമൊക്കെ എത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്. ചുറ്റുമൊന്ന് കണ്ണോടിച്ചാൽ പ്രകൃതി പോലും മനസ്സുകൊണ്ട് ഓണത്തെ വരവേറ്റിരുന്ന ഒരു കാലം ഉണ്ടായിരുന്നു നമുക്ക്.
എല്ലാം മാഞ്ഞു കൊണ്ടിരിക്കുന്ന ഓർമ്മകൾ മാത്രമായി മാറിക്കൊണ്ടിരിക്കുന്നു. പഴയതല്ലെങ്കിലും ഓണം ഇനിയും വരും. നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കാം നമുക്ക്.

പണ്ടൊക്കെ നാം ഒരു കൂട്ടുകുടുംബ വ്യവസ്ഥിതിയിലാണ് ഓണക്കാലം ആഘോഷിച്ചിരുന്നത്. ഓണക്കാലമായാൽ വീട്ടിലെ അംഗങ്ങൾ എല്ലാം ഒത്തുകൂടാൻ തറവാട്ടിലേക്ക് എത്തും. എന്നാൽ ഇന്ന് അത് വല്ലതുമുണ്ടോ? നഗരങ്ങളിലെ ഓണം എല്ലാ ഇന്നത്തെ ഉത്സവങ്ങളെയും പോലെ സ്വകാര്യമായി മാറിയിരിക്കുന്നു. ഗ്രാമങ്ങളിലും ഇത് ഒട്ടും വ്യത്യസ്തമല്ല. കുറഞ്ഞത് പത്ത് ദിവസമെങ്കിലും നീണ്ടു നിന്നിരുന്ന വളരെ രസകരമായ ആഘോഷങ്ങളും അതുല്യമായ നാടോടി കലാപരിപാടികളും പരമ്പരാഗത കളി ചിരികളും ഒന്നും ഇന്നില്ല. കുടുംബാംഗങ്ങൾ ഒരുമിച്ച് വിരുന്നിന് ഒത്തുചേരുന്നതിനും വീട്ടിൽ പൂക്കളമിടാനായി ഒരുമിച്ച് പൂക്കൾ പറിക്കാൻ ഇറങ്ങുന്നതും, ഒളിച്ച് കളിക്കലും, പട്ടം പറത്തലും, ഊഞ്ഞാലാടലും ഒക്കെയുണ്ടായ ദിവസങ്ങൾ എന്നേ കഴിഞ്ഞുപോയി. പണ്ടൊക്കെ വീട്ടിലെ സ്ത്രീകൾ ഓണനാളിൽ തിരുവാതിര കളിയിൽ ഏർപ്പെടാറുണ്ടായിരുന്നു. അതൊന്നും ഇന്നില്ല.

പൂക്കളങ്ങൾ നമ്മളിന്നും ഇടാറുണ്ട്. എന്നാൽ അതിനുള്ള പൂക്കളെല്ലാം എവിടെ നിന്നാണ് വരുന്നത് ? ഇപ്പോഴത്തെ ഓണക്കാലത്ത് കുട്ടികൾ പൂക്കൾ പെറുക്കാനൊന്നും അയൽപ്രദേശങ്ങളിലും മറ്റു പോകാറില്ല. അയൽക്കാരന്റെ വീട്ടിലെ പൂക്കൾ ഒളിച്ചുചെന്ന് പറിച്ചെടുക്കുന്നതിൻ്റെ ത്രില്ലൊക്കെ ഇപ്പോഴത്തെ കുട്ടികൾക്ക് പറഞ്ഞാൽ മനസ്സിലാകുമോ. ഓണക്കാലത്തേക്ക് ആവശ്യമായ പൂക്കളെല്ലാം സമീപ സംസ്ഥാനങ്ങളിൽ നിന്നുള്ള ട്രക്ക് ലോഡുകളിൽ വന്നെത്തുന്നു. പണ്ടൊക്കെ വീടുകളിലും തൊടിയിലും സമൃദ്ധമായി വളർന്നിരുന്ന തുമ്പപൂ, അരിപൂ, കാക്കപ്പൂ, മുക്കൂറ്റി തുടങ്ങിയ തദ്ദേശീയ പുഷ്പങ്ങൾ ഒക്കെ ഇന്ന് കാണാകാഴ്ചയാണ്.
ഓണക്കോടിയും മാറി
പറയുമ്പോൾ ഓണകോടി അല്ലെങ്കിൽ ഓണപ്പുടവ വാങ്ങുന്ന പാരമ്പര്യം ഇപ്പോഴും നമുക്കിടയിൽ നിലവിലുണ്ട്. എങ്കിലും അവയിലും വ്യത്യാസം കടന്നുവന്നു. പരമ്പരാഗത ശൈലിയിലുള്ള പുളിലക്കര മുണ്ട്, പട്ടുപാവാട ദാവണി, എന്നിവയെല്ലാം മാറി പകരം റെഡിമെയ്ഡ് ഡിസൈനർ വസ്ത്രങ്ങൾ ആണ് ഇപ്പോഴത്തെ ഓണക്കോടികൾ. വിപണികളാണ് ഇന്നത്തെ ഓണക്കാലത്തെ ഭരിക്കുന്നത്.

പണ്ടത്തെ ഓണനാളുകളിൽ ഉണ്ടായിരുന്ന പല നാടോടി കലാരൂപങ്ങളും ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. മുസ്ലീം കലാകാരന്മാരുടെ ഒരു ചെറിയ കൂട്ടം ഓണ ദിനങ്ങളിൽ വീടുകൾ കയറിയിറങ്ങി പേർഷ്യൻ ഫ്രെയിമിൽ ദഫ്മുട്ട് വായിക്കുന്ന പതിവുണ്ടായിരുന്നു എന്നറിയാമോ. ഓണനാളിൽ നൃത്തം ചെയ്ത് വീട്ടിലെത്തുന്ന ഇവർക്ക് വീട്ടുകാർ സന്തോഷപൂർവ്വം പണവും അരിയും പലചരക്ക് സാധനങ്ങളുമൊക്കെ നൽകി പോന്നിരുന്നു. എറണാകുളം ജില്ലയുടെ ചില ഭാഗങ്ങളിൽ കുറച്ചുനാൾ മുൻപുവരെയ്ക്കും ഇത് പ്രചാരത്തിലുണ്ടായിരുന്നു.
അതുപോലെതന്നെ കേരളത്തിന്റെ വടക്കുഭാഗങ്ങളിൽ ഓണവേദൻ എന്നൊരു സങ്കല്പവും ഉണ്ടായിരുന്നു. പെറുവന്നൻ സമുദായത്തിലെ അംഗങ്ങൾ ചായം പൂശിയ മുഖങ്ങളും അലങ്കരിച്ച വേഷവിധാനങ്ങളും ഒക്കെയായി ഗ്രാമങ്ങൾ മുഴുവൻ ചുറ്റിക്കറങ്ങുകയും കൈയിലെ ഉടുക്കുകൊട്ടി കൊണ്ട് ഓണപ്പാട്ടുകൾ പാടി നടക്കുകയും ചെയ്തിരുന്നു.
കണ്ണൂർ, കസാർഗോഡ്, പാലക്കാട് ജില്ലകളിൽ പണ്ടത്തെ ഓണക്കാലത്ത് മുഖത്ത് ചുവപ്പ് നിറം പൂശി കിരീടമണിഞ്ഞ് ഒരു കൈയിൽ മണിയും, മറുവശത്ത് ഈന്തപ്പഴം നിറച്ച കൂടയും പിടിച്ചുകൊണ്ട് കുറച്ചാളുകൾ വീട് സന്ദർശിക്കാൻ എത്തും. ഓണപ്പൊട്ടൻമാർ എന്നാണവരെ നമ്മൾ പേരിട്ടു വിളിച്ചിരുന്നത്. ചെണ്ടയും ഇല്ലത്താളവുമിട്ട് മറ്റ് രണ്ട് പേർ കൂടി ഓണപ്പൊട്ടനോടൊപ്പം കൂടെയുണ്ടാവും. ഇത്തരം കലാരൂപങ്ങൾ എല്ലാം തന്നെ ഇന്നത്തെ ദിനങ്ങളിൽ വളരെ അപൂർവമായി മാത്രമേ നമുക്ക് കാണാനാകൂ.

ഓണത്തെക്കുറിച്ചുള്ള പഴയകാല കവിതകളും കഥകളുമൊക്കെ കേൾക്കുമ്പോൾ ഓണനിലാവ് പോലുള്ള കാവ്യസങ്കൽപ്പങ്ങൾ നമ്മുടെ മനസ്സിൽ ഉടലെടുക്കുന്നത് കണ്ടിട്ടില്ലേ! ഓണക്കാലത്തെ പ്രകൃതിയുടെ മനോഹാരിതയിൽ മഴയ്ക്ക് കൂട്ടായി വയലുകളിൽ ഓണതുമ്പിയും ഓണക്കാലത്ത് മാത്രം നാട് സന്ദർശിക്കാനെത്തുന്ന മഞ്ഞക്കിളിയുമൊക്കെ എത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്. ചുറ്റുമൊന്ന് കണ്ണോടിച്ചാൽ പ്രകൃതി പോലും മനസ്സുകൊണ്ട് ഓണത്തെ വരവേറ്റിരുന്ന ഒരു കാലം ഉണ്ടായിരുന്നു നമുക്ക്.
എല്ലാം മാഞ്ഞു കൊണ്ടിരിക്കുന്ന ഓർമ്മകൾ മാത്രമായി മാറിക്കൊണ്ടിരിക്കുന്നു. പഴയതല്ലെങ്കിലും ഓണം ഇനിയും വരും. നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കാം നമുക്ക്.