Education is a means of achieving a world of peace, justice, freedom, and equality for all. Thus, education is extremely necessary for all. No good life is possible without education. It indorses the intelligence of human beings, develops his skill, and enables him to be industrious.
School education plays a vital role in learning as well as developing our personalities. It helps in building morality, mental skills, and honing physical well
Education is important for living life happily. Moreover, it empowers and motivates our mind to conceive the good thoughts and ideas and grow our knowledge day
Education is a human right, a public good and a public responsibility. The United Nations General Assembly proclaimed 23 January as the international Educated Day celebrateing.
The Indian Navy is the naval branch of the Indian Armed Forces. The President of India is the Supreme Commander of the Indian Navy. The Chief of Naval Staff, a four-star admiral, commands the navy. As a blue-water navy, it operates significantly in Persian Gulf Region and the Horn of Africa to the Strait of Malacca, and routinely conducts anti-piracy operations and partners with other navies in the region. It also conducts routine two to three month-long deployments in the South and East China seas as well as the western Mediterranean sea simultaneously.
Active 1612; 409 years ago[1] Country India Type Navy Role Naval warfare, force projection, sealift, nuclear deterrence Size 67,252 active personnel[2] 55,000 reserve personnel[3] 150 ships[4][5] (295 including auxillaries) Approx. 300 aircraft Part of Indian Armed Forces Headquarters Integrated Defence Headquarters, Ministry of Defence, New Delhi Motto(s) शं नो वरुणः (Sanskrit) Shaṁ No Varunaḥ (ISO) transl. ’May the Lord of Water be auspicious unto us’ Colours Navy blue and white March जय भारती (Victory to India) Anniversaries Navy Day: 4 December Operational fleet as of November 2021 1 Aircraft carrier 1 Amphibious transport dock 8 Landing Ship Tanks 11 Destroyers 15 Frigates 23 Corvettes 1 Mine countermeasure vessel 2 Nuclear submarines 16 Diesel Submarines 140 Patrol vessels 4 Replenishment Oilers Other auxiliary vessels Engagements Major wars and Operations First Opium War Second Opium War World War I World War II Portuguese-Indian War Indo-Pakistani War of 1965 Operation Trident 1971 insurgency in Ceylon Operation Python Indo-Pakistani Naval War of 1971 Indo-Pakistani War of 1971 Operation Lal Dora Operation
വർഷത്തിലൊരിക്കലുള്ള ഓണ നാളുകൾ ഇതാ വന്നെത്തിക്കഴിഞ്ഞു. സന്തോഷത്തിൻ്റെയും ആഘോഷത്തിന്റെയുമൊക്കെ ദിനങ്ങളാണ് ഒരോ ഓണവും നമുക്ക് സമ്മാനിക്കുന്നത്. ഓരോരുത്തർക്കും ഓണത്തേക്കുറിച്ച് പറയാൻ വ്യത്യസ്ത ഓർമ്മകളും അനുഭവകഥകളുമൊക്കെ ഉണ്ടാവും. എങ്കിലും ഒരു കാര്യം ചോദിക്കട്ടെ? ഓണമെന്നത് യഥാർത്ഥത്തിൽ മാവേലിത്തമ്പുരാൻ്റെ തിരിച്ചുവരവിൻ്റെ ആഘോഷം മാത്രമാണോ? ഇന്ന് നാം കാണുന്നതും അറിയുന്നതുമായ ഓണാഘോഷങ്ങളുടെ പിന്നാമ്പുറങ്ങളിൽ നമ്മൾ അറിയാത്ത ചരിത്രസത്യങ്ങൾ ഒരുപാടുണ്ട്. ന്യൂജനറേഷൻ കാലത്തെ ഓണകാല കാഴ്ചകളിൽ പെട്ട് മലയാളിയുടെ മനസ്സിൽ നിന്നും മറഞ്ഞുപോയ ചില ഓണകാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
കൊയ്ത്തിൻ്റെ അല്ലെങ്കിൽ വിളവെടുപ്പിൻ്റെ ഉത്സവം
കൃഷിക്കാരെ സംബന്ധിച്ചിടത്തോളം ഓണനാളുകൾ കൊയ്ത്തിൻ്റെ ഉത്സവം കൂടിയാണ്. ഇരുളിൻ്റെ മഴക്കാല മേഘങ്ങൾ പെയ്തൊഴിഞ്ഞ് വിളവെടുപ്പിനാൽ കളപ്പുരകൾ നിറയുന്ന സമയം. മറ്റൊരു രീതിയിൽ പറഞ്ഞാൽ മനുഷ്യൻ്റെ ഏറെ നാളത്തെ അധ്വാനത്തിൻ്റെ ഫലങ്ങളെ ആഘോഷിക്കേണ്ട സമയം. പ്രാകൃത കേരളത്തിൽ ഓണനാളുകൾ നമ്മൾ ഇന്ന് കാണുന്നതുപോലെ ഒരു ഉത്സവം മാത്രമായിരുന്നില്ല. പ്രകൃതി മനുഷ്യനായി വിരിച്ചു വെച്ച പച്ചപ്പിൻ്റെയും ശാന്തതയുടെയും പരിശുദ്ധിയുടേയുമൊക്കെ പ്രതിഫലനം കൂടിയായി ഈ നാളുകളെ കണക്കാക്കിയിരുന്നു. അക്കാലത്ത് ഇവിടെ നിലകൊണ്ടിരുന്ന ആദർശങ്ങളെല്ലാം ഒരു സമൂഹത്തിന്റെ ഇതിഹാസ കഥകൾക്ക് മുഴുവൻ പകിട്ടേകി.
പണ്ട് കേരളത്തിലെ ഏറ്റവും പ്രധാനമായും കൃഷിയായിരുന്നു നെല്ല് വിള. അതിൻ്റെ വിളവെടുപ്പ് ദിനങ്ങൾ കർഷകർക്ക് ഉത്സവ ദിനങ്ങളായിരുന്നു. ഇത്തരത്തിൽ വിളവെടുക്കുന്ന ഉത്സവമായിരുന്നു ഓണം. എന്നാൽ ഇന്ന് എല്ലാം മാറി. നാട്ടുമ്പുറത്തെ വയലുകൾ അതിവേഗം അപ്രത്യക്ഷമാകാൻ തുടങ്ങി. ആ പഴയ വരമ്പുകളും കളപ്പുരകളുമൊക്കെ ഇന്ന് അന്യമായി. ഫ്ലാറ്റുകളിലും പടു കൂറ്റൻ കെട്ടിടങ്ങളിലും ഇരുന്ന് ഓണനാളുകൾ ആഘോഷിക്കുമ്പോൾ ഒരു കാലത്ത് അത് മലയാളിക്ക് നൽകിയിരുന്ന നന്മയും ചൈതന്യവുമൊക്കെ എങ്ങോ മറഞ്ഞു പോയിരിക്കുന്ന കാര്യം ആളുകൾ മറന്നുകളഞ്ഞു.
ചേരമൻ പെരുമാൾ രാജാവിൻ്റെ ഓർമ്മ
undefined
ഒരുപക്ഷേ ഈ പേര് നമ്മുടെ കുട്ടികൾക്ക് അത്ര അറിവ് ഉണ്ടാവുകയില്ല. ഓണമെന്ന് കേട്ടാൽ നമുക്ക് ഓർമ്മ വരിക മഹാബലി തമ്പുരാനെയും അദ്ദേഹത്തിൻ്റെ ഇതിഹാസവും ആയിരിക്കും. എന്നാൽ കേരളത്തിലെ ഓണനാളിന് പിന്നിൽ പ്രത്യേകതയാർന്ന മറ്റൊരു കഥ കൂടി ഉണ്ടെന്നറിയാമോ? ചരിത്രകാരന്മാരുടെ അഭിപ്രായമനുസരിച്ച് നാട്ടിൽ ഓണം ആഘോഷിക്കുന്നത് ചേരമൻ പെരുമാൾ എന്ന നാട്ടു രാജാവിൻറെ ഓർമ്മയ്ക്ക് കൂടി വേണ്ടിയാണ്. ചേര രാജവംശത്തിലെ അവസാന പെരുമാളായ അദ്ദേഹം തൻ്റെ രാജഭരണം ഒഴിഞ്ഞ് നിസ്വനായി തീർത്ഥാടനത്തിനിറങ്ങി. ഒരു ഓണനാളിലാണ് അദ്ധേഹം രാജ്യത്തിന്റെ ഭരണം പ്രാദേശിക ഭരണാധികാരികളെ ഏൽപ്പിച്ചു പുറപ്പെടാൻ തീരുമാനിക്കുന്നത്. നല്ലവനായ പെരുമാളിന് ആളുകൾ ഗംഭീരമായ ഒരു യാത്രയയപ്പ് നൽകി. എല്ലാ വർഷത്തെയും ഓണനാൾ അദ്ദേഹത്തെ കൂടി ഓർമ്മപ്പെടുത്തുന്ന ഒരു ദിവസമാണ് എന്ന് ഒരു കാലം വരേയ്ക്കും വിശ്വസിക്കപ്പെട്ടിരുന്നു.
പഴയകാല ആചാരങ്ങൾ ഇന്നെവിടെ?
undefined
പണ്ടുകാലം മുതൽക്കേ ക്ഷേത്രങ്ങളിലും അതിൻ്റെ പരിസരങ്ങളിലുമായി പലരീതിയിലുള്ള ഓണാഘോഷങ്ങൾ നടന്നതായി ചരിത്ര രേഖകൾ സൂചിപ്പിക്കുന്നു. തിരുവല്ലയിലെ ശ്രീ വല്ലഭ ക്ഷേത്രത്തിൽ പുരാതന ഓണകാലത്തെ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും പരാമർശിക്കുന്ന ലേഖനങ്ങളുണ്ട്. 861 A.D കാലഘട്ടത്തിൽ എഴുതപ്പെട്ടതാണ് ഇതെന്ന് പറയപ്പെടുന്നു. ത്രിക്കാക്കര ക്ഷേത്രത്തിൽ ഓണവുമായി അനുബന്ധിച്ച് പണ്ടുകാലങ്ങളിൽ നടന്നിരുന്ന ക്ഷേത്രോത്സവങ്ങളുടെ വരവ് – ചിലവ് കണക്കുകൾ അവിടുത്തെ ഓണാഘോഷങ്ങളുടെ മഹാത്മ്യം എത്രത്തോളം ഉണ്ടെന്ന യാഥാർത്ഥ്യത്തെ വെളിപ്പെടുത്തി തരുന്നു. ചരിത്രമെന്നത് പുരാണങ്ങൾ, ഇതിഹാസങ്ങൾ എന്നിവയുടെ സ്മരണകളെ തുറന്നുകാട്ടുന്നതാണ്. കാലഘട്ടങ്ങൾ മാറി വരുന്നതിന് അനുസരിച്ച് ഇതിലെല്ലാം അപ്രതീക്ഷിതമായ മാറ്റങ്ങൾ വന്നു ചേരുന്നു. ഇന്നത്തെ ജനതയ്ക്ക് ഇതെല്ലാം കേട്ടാൽ വെറുമൊരു കെട്ടുകഥ പോലെ മാത്രമാണെന്നേ തോന്നുകയുള്ളൂ.
കളിചിരിയും ആഘോഷവുമൊന്നും പഴയതല്ല
undefined
പണ്ടൊക്കെ നാം ഒരു കൂട്ടുകുടുംബ വ്യവസ്ഥിതിയിലാണ് ഓണക്കാലം ആഘോഷിച്ചിരുന്നത്. ഓണക്കാലമായാൽ വീട്ടിലെ അംഗങ്ങൾ എല്ലാം ഒത്തുകൂടാൻ തറവാട്ടിലേക്ക് എത്തും. എന്നാൽ ഇന്ന് അത് വല്ലതുമുണ്ടോ? നഗരങ്ങളിലെ ഓണം എല്ലാ ഇന്നത്തെ ഉത്സവങ്ങളെയും പോലെ സ്വകാര്യമായി മാറിയിരിക്കുന്നു. ഗ്രാമങ്ങളിലും ഇത് ഒട്ടും വ്യത്യസ്തമല്ല. കുറഞ്ഞത് പത്ത് ദിവസമെങ്കിലും നീണ്ടു നിന്നിരുന്ന വളരെ രസകരമായ ആഘോഷങ്ങളും അതുല്യമായ നാടോടി കലാപരിപാടികളും പരമ്പരാഗത കളി ചിരികളും ഒന്നും ഇന്നില്ല. കുടുംബാംഗങ്ങൾ ഒരുമിച്ച് വിരുന്നിന് ഒത്തുചേരുന്നതിനും വീട്ടിൽ പൂക്കളമിടാനായി ഒരുമിച്ച് പൂക്കൾ പറിക്കാൻ ഇറങ്ങുന്നതും, ഒളിച്ച് കളിക്കലും, പട്ടം പറത്തലും, ഊഞ്ഞാലാടലും ഒക്കെയുണ്ടായ ദിവസങ്ങൾ എന്നേ കഴിഞ്ഞുപോയി. പണ്ടൊക്കെ വീട്ടിലെ സ്ത്രീകൾ ഓണനാളിൽ തിരുവാതിര കളിയിൽ ഏർപ്പെടാറുണ്ടായിരുന്നു. അതൊന്നും ഇന്നില്ല.
പൂക്കളമിടും; പക്ഷേ പൂക്കളോ?
undefined
പൂക്കളങ്ങൾ നമ്മളിന്നും ഇടാറുണ്ട്. എന്നാൽ അതിനുള്ള പൂക്കളെല്ലാം എവിടെ നിന്നാണ് വരുന്നത് ? ഇപ്പോഴത്തെ ഓണക്കാലത്ത് കുട്ടികൾ പൂക്കൾ പെറുക്കാനൊന്നും അയൽപ്രദേശങ്ങളിലും മറ്റു പോകാറില്ല. അയൽക്കാരന്റെ വീട്ടിലെ പൂക്കൾ ഒളിച്ചുചെന്ന് പറിച്ചെടുക്കുന്നതിൻ്റെ ത്രില്ലൊക്കെ ഇപ്പോഴത്തെ കുട്ടികൾക്ക് പറഞ്ഞാൽ മനസ്സിലാകുമോ. ഓണക്കാലത്തേക്ക് ആവശ്യമായ പൂക്കളെല്ലാം സമീപ സംസ്ഥാനങ്ങളിൽ നിന്നുള്ള ട്രക്ക് ലോഡുകളിൽ വന്നെത്തുന്നു. പണ്ടൊക്കെ വീടുകളിലും തൊടിയിലും സമൃദ്ധമായി വളർന്നിരുന്ന തുമ്പപൂ, അരിപൂ, കാക്കപ്പൂ, മുക്കൂറ്റി തുടങ്ങിയ തദ്ദേശീയ പുഷ്പങ്ങൾ ഒക്കെ ഇന്ന് കാണാകാഴ്ചയാണ്.
ഓണക്കോടിയും മാറി
പറയുമ്പോൾ ഓണകോടി അല്ലെങ്കിൽ ഓണപ്പുടവ വാങ്ങുന്ന പാരമ്പര്യം ഇപ്പോഴും നമുക്കിടയിൽ നിലവിലുണ്ട്. എങ്കിലും അവയിലും വ്യത്യാസം കടന്നുവന്നു. പരമ്പരാഗത ശൈലിയിലുള്ള പുളിലക്കര മുണ്ട്, പട്ടുപാവാട ദാവണി, എന്നിവയെല്ലാം മാറി പകരം റെഡിമെയ്ഡ് ഡിസൈനർ വസ്ത്രങ്ങൾ ആണ് ഇപ്പോഴത്തെ ഓണക്കോടികൾ. വിപണികളാണ് ഇന്നത്തെ ഓണക്കാലത്തെ ഭരിക്കുന്നത്.
Also read: തളിരിലയിൽ ഓണസദ്യയൊരുക്കേണ്ടേ? ഇതാ 12 വിഭവങ്ങൾ
നഷ്ടമാകുന്ന നാടോടി കലാരൂപങ്ങൾ
undefined
പണ്ടത്തെ ഓണനാളുകളിൽ ഉണ്ടായിരുന്ന പല നാടോടി കലാരൂപങ്ങളും ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. മുസ്ലീം കലാകാരന്മാരുടെ ഒരു ചെറിയ കൂട്ടം ഓണ ദിനങ്ങളിൽ വീടുകൾ കയറിയിറങ്ങി പേർഷ്യൻ ഫ്രെയിമിൽ ദഫ്മുട്ട് വായിക്കുന്ന പതിവുണ്ടായിരുന്നു എന്നറിയാമോ. ഓണനാളിൽ നൃത്തം ചെയ്ത് വീട്ടിലെത്തുന്ന ഇവർക്ക് വീട്ടുകാർ സന്തോഷപൂർവ്വം പണവും അരിയും പലചരക്ക് സാധനങ്ങളുമൊക്കെ നൽകി പോന്നിരുന്നു. എറണാകുളം ജില്ലയുടെ ചില ഭാഗങ്ങളിൽ കുറച്ചുനാൾ മുൻപുവരെയ്ക്കും ഇത് പ്രചാരത്തിലുണ്ടായിരുന്നു.
അതുപോലെതന്നെ കേരളത്തിന്റെ വടക്കുഭാഗങ്ങളിൽ ഓണവേദൻ എന്നൊരു സങ്കല്പവും ഉണ്ടായിരുന്നു. പെറുവന്നൻ സമുദായത്തിലെ അംഗങ്ങൾ ചായം പൂശിയ മുഖങ്ങളും അലങ്കരിച്ച വേഷവിധാനങ്ങളും ഒക്കെയായി ഗ്രാമങ്ങൾ മുഴുവൻ ചുറ്റിക്കറങ്ങുകയും കൈയിലെ ഉടുക്കുകൊട്ടി കൊണ്ട് ഓണപ്പാട്ടുകൾ പാടി നടക്കുകയും ചെയ്തിരുന്നു.
കണ്ണൂർ, കസാർഗോഡ്, പാലക്കാട് ജില്ലകളിൽ പണ്ടത്തെ ഓണക്കാലത്ത് മുഖത്ത് ചുവപ്പ് നിറം പൂശി കിരീടമണിഞ്ഞ് ഒരു കൈയിൽ മണിയും, മറുവശത്ത് ഈന്തപ്പഴം നിറച്ച കൂടയും പിടിച്ചുകൊണ്ട് കുറച്ചാളുകൾ വീട് സന്ദർശിക്കാൻ എത്തും. ഓണപ്പൊട്ടൻമാർ എന്നാണവരെ നമ്മൾ പേരിട്ടു വിളിച്ചിരുന്നത്. ചെണ്ടയും ഇല്ലത്താളവുമിട്ട് മറ്റ് രണ്ട് പേർ കൂടി ഓണപ്പൊട്ടനോടൊപ്പം കൂടെയുണ്ടാവും. ഇത്തരം കലാരൂപങ്ങൾ എല്ലാം തന്നെ ഇന്നത്തെ ദിനങ്ങളിൽ വളരെ അപൂർവമായി മാത്രമേ നമുക്ക് കാണാനാകൂ.
Also read: മലയാളിപ്പെണ്ണിന് ഓണത്തിന് അണിഞ്ഞൊരുങ്ങാൻ
ഓണം അന്ന്
undefined
ഓണത്തെക്കുറിച്ചുള്ള പഴയകാല കവിതകളും കഥകളുമൊക്കെ കേൾക്കുമ്പോൾ ഓണനിലാവ് പോലുള്ള കാവ്യസങ്കൽപ്പങ്ങൾ നമ്മുടെ മനസ്സിൽ ഉടലെടുക്കുന്നത് കണ്ടിട്ടില്ലേ! ഓണക്കാലത്തെ പ്രകൃതിയുടെ മനോഹാരിതയിൽ മഴയ്ക്ക് കൂട്ടായി വയലുകളിൽ ഓണതുമ്പിയും ഓണക്കാലത്ത് മാത്രം നാട് സന്ദർശിക്കാനെത്തുന്ന മഞ്ഞക്കിളിയുമൊക്കെ എത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്. ചുറ്റുമൊന്ന് കണ്ണോടിച്ചാൽ പ്രകൃതി പോലും മനസ്സുകൊണ്ട് ഓണത്തെ വരവേറ്റിരുന്ന ഒരു കാലം ഉണ്ടായിരുന്നു നമുക്ക്.
എല്ലാം മാഞ്ഞു കൊണ്ടിരിക്കുന്ന ഓർമ്മകൾ മാത്രമായി മാറിക്കൊണ്ടിരിക്കുന്നു. പഴയതല്ലെങ്കിലും ഓണം ഇനിയും വരും. നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കാം നമുക്ക്.
പണ്ടൊക്കെ നാം ഒരു കൂട്ടുകുടുംബ വ്യവസ്ഥിതിയിലാണ് ഓണക്കാലം ആഘോഷിച്ചിരുന്നത്. ഓണക്കാലമായാൽ വീട്ടിലെ അംഗങ്ങൾ എല്ലാം ഒത്തുകൂടാൻ തറവാട്ടിലേക്ക് എത്തും. എന്നാൽ ഇന്ന് അത് വല്ലതുമുണ്ടോ? നഗരങ്ങളിലെ ഓണം എല്ലാ ഇന്നത്തെ ഉത്സവങ്ങളെയും പോലെ സ്വകാര്യമായി മാറിയിരിക്കുന്നു. ഗ്രാമങ്ങളിലും ഇത് ഒട്ടും വ്യത്യസ്തമല്ല. കുറഞ്ഞത് പത്ത് ദിവസമെങ്കിലും നീണ്ടു നിന്നിരുന്ന വളരെ രസകരമായ ആഘോഷങ്ങളും അതുല്യമായ നാടോടി കലാപരിപാടികളും പരമ്പരാഗത കളി ചിരികളും ഒന്നും ഇന്നില്ല. കുടുംബാംഗങ്ങൾ ഒരുമിച്ച് വിരുന്നിന് ഒത്തുചേരുന്നതിനും വീട്ടിൽ പൂക്കളമിടാനായി ഒരുമിച്ച് പൂക്കൾ പറിക്കാൻ ഇറങ്ങുന്നതും, ഒളിച്ച് കളിക്കലും, പട്ടം പറത്തലും, ഊഞ്ഞാലാടലും ഒക്കെയുണ്ടായ ദിവസങ്ങൾ എന്നേ കഴിഞ്ഞുപോയി. പണ്ടൊക്കെ വീട്ടിലെ സ്ത്രീകൾ ഓണനാളിൽ തിരുവാതിര കളിയിൽ ഏർപ്പെടാറുണ്ടായിരുന്നു. അതൊന്നും ഇന്നില്ല.
പൂക്കളങ്ങൾ നമ്മളിന്നും ഇടാറുണ്ട്. എന്നാൽ അതിനുള്ള പൂക്കളെല്ലാം എവിടെ നിന്നാണ് വരുന്നത് ? ഇപ്പോഴത്തെ ഓണക്കാലത്ത് കുട്ടികൾ പൂക്കൾ പെറുക്കാനൊന്നും അയൽപ്രദേശങ്ങളിലും മറ്റു പോകാറില്ല. അയൽക്കാരന്റെ വീട്ടിലെ പൂക്കൾ ഒളിച്ചുചെന്ന് പറിച്ചെടുക്കുന്നതിൻ്റെ ത്രില്ലൊക്കെ ഇപ്പോഴത്തെ കുട്ടികൾക്ക് പറഞ്ഞാൽ മനസ്സിലാകുമോ. ഓണക്കാലത്തേക്ക് ആവശ്യമായ പൂക്കളെല്ലാം സമീപ സംസ്ഥാനങ്ങളിൽ നിന്നുള്ള ട്രക്ക് ലോഡുകളിൽ വന്നെത്തുന്നു. പണ്ടൊക്കെ വീടുകളിലും തൊടിയിലും സമൃദ്ധമായി വളർന്നിരുന്ന തുമ്പപൂ, അരിപൂ, കാക്കപ്പൂ, മുക്കൂറ്റി തുടങ്ങിയ തദ്ദേശീയ പുഷ്പങ്ങൾ ഒക്കെ ഇന്ന് കാണാകാഴ്ചയാണ്.
ഓണക്കോടിയും മാറി
പറയുമ്പോൾ ഓണകോടി അല്ലെങ്കിൽ ഓണപ്പുടവ വാങ്ങുന്ന പാരമ്പര്യം ഇപ്പോഴും നമുക്കിടയിൽ നിലവിലുണ്ട്. എങ്കിലും അവയിലും വ്യത്യാസം കടന്നുവന്നു. പരമ്പരാഗത ശൈലിയിലുള്ള പുളിലക്കര മുണ്ട്, പട്ടുപാവാട ദാവണി, എന്നിവയെല്ലാം മാറി പകരം റെഡിമെയ്ഡ് ഡിസൈനർ വസ്ത്രങ്ങൾ ആണ് ഇപ്പോഴത്തെ ഓണക്കോടികൾ. വിപണികളാണ് ഇന്നത്തെ ഓണക്കാലത്തെ ഭരിക്കുന്നത്.
നഷ്ടമാകുന്ന കലാരുപ്പങ്ങൾ
പണ്ടത്തെ ഓണനാളുകളിൽ ഉണ്ടായിരുന്ന പല നാടോടി കലാരൂപങ്ങളും ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. മുസ്ലീം കലാകാരന്മാരുടെ ഒരു ചെറിയ കൂട്ടം ഓണ ദിനങ്ങളിൽ വീടുകൾ കയറിയിറങ്ങി പേർഷ്യൻ ഫ്രെയിമിൽ ദഫ്മുട്ട് വായിക്കുന്ന പതിവുണ്ടായിരുന്നു എന്നറിയാമോ. ഓണനാളിൽ നൃത്തം ചെയ്ത് വീട്ടിലെത്തുന്ന ഇവർക്ക് വീട്ടുകാർ സന്തോഷപൂർവ്വം പണവും അരിയും പലചരക്ക് സാധനങ്ങളുമൊക്കെ നൽകി പോന്നിരുന്നു. എറണാകുളം ജില്ലയുടെ ചില ഭാഗങ്ങളിൽ കുറച്ചുനാൾ മുൻപുവരെയ്ക്കും ഇത് പ്രചാരത്തിലുണ്ടായിരുന്നു.
അതുപോലെതന്നെ കേരളത്തിന്റെ വടക്കുഭാഗങ്ങളിൽ ഓണവേദൻ എന്നൊരു സങ്കല്പവും ഉണ്ടായിരുന്നു. പെറുവന്നൻ സമുദായത്തിലെ അംഗങ്ങൾ ചായം പൂശിയ മുഖങ്ങളും അലങ്കരിച്ച വേഷവിധാനങ്ങളും ഒക്കെയായി ഗ്രാമങ്ങൾ മുഴുവൻ ചുറ്റിക്കറങ്ങുകയും കൈയിലെ ഉടുക്കുകൊട്ടി കൊണ്ട് ഓണപ്പാട്ടുകൾ പാടി നടക്കുകയും ചെയ്തിരുന്നു.
കണ്ണൂർ, കസാർഗോഡ്, പാലക്കാട് ജില്ലകളിൽ പണ്ടത്തെ ഓണക്കാലത്ത് മുഖത്ത് ചുവപ്പ് നിറം പൂശി കിരീടമണിഞ്ഞ് ഒരു കൈയിൽ മണിയും, മറുവശത്ത് ഈന്തപ്പഴം നിറച്ച കൂടയും പിടിച്ചുകൊണ്ട് കുറച്ചാളുകൾ വീട് സന്ദർശിക്കാൻ എത്തും. ഓണപ്പൊട്ടൻമാർ എന്നാണവരെ നമ്മൾ പേരിട്ടു വിളിച്ചിരുന്നത്. ചെണ്ടയും ഇല്ലത്താളവുമിട്ട് മറ്റ് രണ്ട് പേർ കൂടി ഓണപ്പൊട്ടനോടൊപ്പം കൂടെയുണ്ടാവും. ഇത്തരം കലാരൂപങ്ങൾ എല്ലാം തന്നെ ഇന്നത്തെ ദിനങ്ങളിൽ വളരെ അപൂർവമായി മാത്രമേ നമുക്ക് കാണാനാകൂ.
ഓണത്തെക്കുറിച്ചുള്ള പഴയകാല കവിതകളും കഥകളുമൊക്കെ കേൾക്കുമ്പോൾ ഓണനിലാവ് പോലുള്ള കാവ്യസങ്കൽപ്പങ്ങൾ നമ്മുടെ മനസ്സിൽ ഉടലെടുക്കുന്നത് കണ്ടിട്ടില്ലേ! ഓണക്കാലത്തെ പ്രകൃതിയുടെ മനോഹാരിതയിൽ മഴയ്ക്ക് കൂട്ടായി വയലുകളിൽ ഓണതുമ്പിയും ഓണക്കാലത്ത് മാത്രം നാട് സന്ദർശിക്കാനെത്തുന്ന മഞ്ഞക്കിളിയുമൊക്കെ എത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്. ചുറ്റുമൊന്ന് കണ്ണോടിച്ചാൽ പ്രകൃതി പോലും മനസ്സുകൊണ്ട് ഓണത്തെ വരവേറ്റിരുന്ന ഒരു കാലം ഉണ്ടായിരുന്നു നമുക്ക്.
എല്ലാം മാഞ്ഞു കൊണ്ടിരിക്കുന്ന ഓർമ്മകൾ മാത്രമായി മാറിക്കൊണ്ടിരിക്കുന്നു. പഴയതല്ലെങ്കിലും ഓണം ഇനിയും വരും. നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കാം നമുക്ക്.
“മതമേതായാലും മനുഷ്യൻ നന്നായാൽ മതി” എന്ന സൂക്തത്തിലൂടെ മാനവികതയുടെ സന്ദേശം ഉയർത്തിപ്പിടിച്ച മഹാനായ സന്യാസിവര്യൻ. ആധുനിക കേരളത്തിന്റെ ശില്പികളിൽ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി. “കേരളീയ നവോത്ഥാനത്തിന്റെ പിതാവ്” എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമൂഹിക പരിഷ്‌കർത്താവ്. “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന പ്രസിദ്ധ വാക്യം ശ്രീ നാരായണഗുരുവിന്റേതാണ്.
തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി ഗ്രാമത്തിൽ ജനിച്ച ഗുരുദേവൻ, നാണു എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കുഞ്ഞുനാളിൽ തന്നെ സിദ്ധരൂപം, ബാലപ്രബോധനം എന്നിവ കണ്ണങ്കര നാരായണപ്പിള്ളയിൽ നിന്നും പഠിച്ചു. അമ്മാവനായ കൃഷ്ണവൈദ്യനിൽ നിന്ന് അമരകോശവും പഠിച്ചു. ചെറുപ്പത്തിൽ തന്നെ നാരായണൻ അസാധാരണമായ ബുദ്ധിശക്തിയും തികഞ്ഞ ഈശ്വരാഭിമുഖ്യവും പ്രകടിപ്പിച്ചിരുന്നു. ഇരുപത്തൊന്നാമത്തെ വയസ്സിൽ കരുനാഗപ്പള്ളിയിലെ പുതുപ്പള്ളി രാമൻപിള്ള ആശാനിൽ നിന്നും സംസ്കൃതം പഠിച്ചു. മൂന്ന് വർഷം കൊണ്ട് തർക്കം, വ്യാകരണം, വേദാന്തം എന്നിവ അഭ്യസിച്ചു. അവിടെവെച്ചാണ് കവിതകൾ എഴുതിത്തുടങ്ങിയത്. ഗജേന്ദ്രമോക്ഷം കഥ വഞ്ചിപ്പാട്ടാക്കി പരിവർത്തനം ചെയ്തുകൊണ്ടായിരുന്നു ആദ്യ രചന നിർവ്വഹിച്ചത്. കൂടാതെ സംസ്കൃതത്തിൽ വിഷ്ണു സ്തോത്രങ്ങളും രചിച്ചു. വിദ്യാഭ്യാസത്തിന് ശേഷം വീടിനടുത്ത് ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ച് നാല് വർഷത്തോളം കുട്ടികളെ പഠിപ്പിച്ചു. അങ്ങനെ നാണുവാശാൻ എന്ന പേരും ലഭിച്ചു. ഒഴിവു സമയങ്ങളിൽ ഭക്തിഗ്രന്ഥങ്ങൾ വായിക്കുകയും താണജാതിക്കാരുടെ കുടിലുകൾ സന്ദർശിക്കുകയും അവരോട് അടുത്തിടപഴകുകയും ചെയ്തു. ആ ബന്ധം ബന്ധുക്കളുടെ അമർഷത്തിനിടയായി. നാളുകൾ കഴിയുന്തോറും നാരായണന് ഈശ്വര ഭക്തി കൂടുകയും ലൗകിക ജീവിതത്തിൽ താത്പര്യം കുറയുകയും ചെയ്തു.
ചെറുപ്രായത്തിൽ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി അച്ഛന്റെ സഹോദരീപുത്രിയായ കാളിയെ വിവാഹം കഴിച്ചുവെങ്കിലും ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല. അതിനിടയ്ക്ക് അമ്മയും അച്ഛനും മരിച്ചു. അതോടെ വീട്ടിൽ നിന്നും അകന്ന നാരായണൻ എല്ലാമുപേക്ഷിച്ച് സന്യാസത്തിനിറങ്ങി. വിജനമായ കുന്നുകളിലും കാടുകളിലും ധ്യാനനിരതനായി. അതിനിടയ്ക്ക് ചട്ടമ്പിസ്വാമികളെ പരിചയപ്പെട്ടു. തൈക്കാട്ട് അയ്യാവ് സ്വാമിയുമായുള്ള പരിചയത്തോടെ സുബ്രമണ്യ ഉപാസകനായി. നിരവധി സുബ്രമണ്യ സ്തോത്രങ്ങൾ രചിച്ചു. പിന്നീട് ശ്രീനാരായണഗുരുസ്വാമി എന്നറിയപ്പെടുവാൻ തുടങ്ങി. മരുത്വാ മലയിൽ കുറേക്കാലം ധ്യാനത്തിലായിരുന്ന ഗുരുദേവൻ 1888-ൽ അരുവിപ്പുറത്ത് ശിവലിംഗ പ്രതിഷ്ഠ നടത്തി. വളരെയധികം ജനങ്ങൾ അദ്ദേഹത്തെ ആരാധിക്കുവാൻ തുടങ്ങി. സമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾ ഇല്ലാതാക്കാൻ അദ്ദേഹം പ്രയത്നിച്ചു. ഡോക്ടർ പല്പുവുമായുണ്ടായ അടുപ്പമാണ് പല സാമൂഹിക മുന്നേറ്റങ്ങൾക്കും തുടക്കമായത്. 1903 മെയ് 15 ന് ശ്രീനാരായണ ധർമ്മ പരിപാലനയോഗം സ്ഥാപിച്ചു. അദ്ധ്യക്ഷൻ ശ്രീനാരായണഗുരുവും സെക്രട്ടറി കുമാരനാശാനും ആയിരുന്നു.
അരുവിപ്പുറത്തുനിന്നും പിന്നീട് തന്റെ പ്രവർത്തനരംഗം വർക്കല ശിവഗിരിയിലാക്കി. തീണ്ടൽ, തൊടീൽ, വർണ്ണവിവേചനം തുടങ്ങിയ സാമൂഹിക അസമത്വങ്ങളുടേയും ദുരാചാരങ്ങളുടേയും വിളനിലമായിരുന്ന കേരളത്തിലുടനീളം ഒരു സന്യാസിയായി സഞ്ചരിച്ച് സാമൂഹിക സമത്വത്തിനുള്ള അവകാശത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കി. ജാതിമതഭേദമന്യേ എല്ലാവർക്കും പ്രവേശിക്കാവുന്ന ധാരാളം ക്ഷേത്രങ്ങൾ അദ്ദേഹം സ്ഥാപിച്ചു. 1909 ചിങ്ങമാസത്തിലെ ചതയം നക്ഷത്രത്തിൽ ശിവഗിരിയിൽ ശാരദാമഠത്തിന് തറക്കല്ലിട്ടു. ആലുവയിലും ആശ്രമം സ്ഥാപിച്ചു. 1922 ൽ മഹാകവി രവീന്ദ്രനാഥ ടാഗോറും 1925 ൽ മഹാത്മാ ഗാന്ധിജിയും വർക്കലയിൽ ഗുരുദേവനെ സന്ദർശിച്ചു. 1912-ൽ നടത്തിയ വർക്കല, ശിവഗിരി പ്രതിഷ്ഠകൾ 1923-ൽ ആലുവായിൽ വച്ചു നടത്തപ്പെട്ട സർവ്വമതസമ്മേളനം തുടങ്ങിയവ ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളാണ്. ഗുരുദേവന്റെ ഏറ്റവും വലിയ സന്ദേശം അദ്ദേഹത്തിന്റെ ജീവിതം തന്നെയായിരുന്നു. ഈഴവ സമുദായത്തിന്റെ നവീകരണം എന്ന ഗുരുദേവന്റെ ലക്ഷ്യം ഹിന്ദുമതത്തിന്റെയും കേരള സമൂഹത്തിന്റെയും നവീകരണത്തിന് വഴികാട്ടിയായി. 1928 സെപ്റ്റംബർ 20 ന് ശിവഗിരിയിൽ വച്ച് സമാധിയായി.
നാൾവഴി
■ 1856 ഓഗസ്റ്റ് 20-ന് തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി ഗ്രാമത്തിലെ വയൽവാരത്ത് വീട്ടിൽ ജനിച്ചു.
■ പ്രസിദ്ധമായ അരുവിപ്പുറം ശിവപ്രതിഷ്ഠ ഗുരു നടത്തിയത് 1888-ലാണ്. ശ്രീ നാരായണഗുരു അരുവിപ്പുറത്ത് നെയ്യാറിന്റെ തീരത്ത് ശിവലിംഗപ്രതിഷ്ഠ നടത്തി. ബ്രാഹ്മണർ ചെയ്തിരുന്ന പ്രതിഷ്ഠാകർമം ഒരു ഈഴവ സമുദായാംഗം ചെയ്തതിനെ യാഥാസ്ഥിതികർ ചോദ്യംചെയ്തു. താൻ പ്രതിഷ്ഠിച്ചത് ‘ഈഴവശിവനെ’യാണ് എന്നായിരുന്നു നാരായണഗുരുവിന്റെ മറുപടി. “അരുവിപ്പുറം വിപ്ലവ”മെന്നും ഈ സംഭവം വിശേഷിപ്പിക്കപ്പെട്ടു.
■ 1895-ൽ ബാംഗ്ലൂരിൽ വെച്ച് ഡോ.പൽപ്പുവുമായി കൂടിക്കാഴ്ച നടത്തി.
■ 1898-ൽ അരുവിപ്പുറം ക്ഷേത്രയോഗം രൂപവത്കരിച്ചു.
■ 1903 മെയ് 15-ലാണ് എസ്.എൻ.ഡി.പി സ്ഥാപിതമാവുന്നത്. ഇതിന്റെ ആജീവനാന്ത അധ്യക്ഷനായി ശ്രീനാരായണ ഗുരുവിനെയും ആദ്യ സെക്രട്ടറിയായി കുമാരനാശാനെയും തിരഞ്ഞെടുത്തു.
■ വൈക്കത്ത് ഉല്ലല ക്ഷേത്രത്തിൽ ‘ഓം’ കാരാങ്കിതമായ കണ്ണാടി പ്രതിഷ്ഠ നടത്തി.
■ 1909-ൽ ശിവഗിരിയിൽ ശാരദാമഠത്തിനു തറക്കല്ലിട്ടു.
■ 1912-ൽ വർക്കലയിൽ ശ്രീ നാരായണഗുരു ശാരദാപ്രതിഷ്ഠ നടത്തി.
■ കൊല്ലവർഷം 1090-ൽ ആലുവയിൽ പെരിയാറിന്റെ തീരത്ത് അദ്വൈതാശ്രമം സ്ഥാപിച്ചു. അദ്വൈതാശ്രമത്തിൽ ചേർന്ന ഒരു യോഗത്തിലാണ് “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന സന്ദേശം ഗുരു ലോകത്തിന് നൽകിയത് (1915).
■ 43 ക്ഷേത്രങ്ങൾക്ക് പ്രതിഷ്ഠാകർമം നിർവഹിച്ച ഗുരു ക്ഷേത്രങ്ങൾക്കൊപ്പം വിദ്യാലയങ്ങളും വേണമെന്നു ശഠിച്ചു. ഒപ്പം വായനശാലയും വ്യവസായശാലയും കൂടിയുണ്ടായാൽ നന്ന് എന്നും പറഞ്ഞിരുന്നു.
■ മുരുക്കുംപുഴ ക്ഷേത്രത്തിൽ സത്യം, ധർമ്മം, ദയ, സ്നേഹം എന്ന മുദ്രാവാക്യമാണ് ഗുരു പ്രതിഷ്ഠിച്ചത്. കാരമുക്കു ക്ഷേത്രത്തിലെ പ്രതിഷ്ഠ കെടാവിളക്ക്.
■ 1922-ൽ ടാഗോറും, 1925-ൽ ഗാന്ധിജിയും, ശ്രീ നാരായണഗുരുവിനെ സന്ദർശിച്ചു.
■ 1928 സെപ്റ്റംബർ 20 (1104 കന്നി 5)ന് ശ്രീനാരായണഗുരു സമാധിയായി.
1. കേരള നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് – ശ്രീ നാരായണ ഗുരു
2. ശ്രീനാരായണഗുരു ജനിച്ചത് ഏതു വർഷമാണ് – 1856
3. ശ്രീനാരായണഗുരു വിദ്യാഭ്യാസകാലത്ത് രചിച്ച കൃതിയുടെ പേരെന്ത് – ഗജേന്ദ്രമോക്ഷം
4. ശ്രീനാരായണഗുരു സ്ഥാപിച്ച “ഓം സാഹോദര്യം സർവത്ര” എന്ന ആശയം മുന്നോട്ടുവെക്കുന്ന ആശ്രമം – അദ്വൈതാശ്രമം ആലുവ
5. ആലുവയിലെ അദ്വൈതാശ്രമം സ്ഥാപിക്കപ്പെട്ട വർഷം – 1913
6. ശ്രീനാരായണഗുരുവിനെ ശിവഗിരി ആശ്രമത്തിൽവെച്ച് ഗാന്ധിജി സന്ദർശിച്ചത് ഏതു വർഷമാണ് – 1925
7. മഹാകവി ടാഗോർ ശ്രീനാരായണഗുരുവിനെ സന്ദർശിച്ചത് ഏതു വർഷമാണ് – 1922
8. ശ്രീനാരായണഗുരു മിശ്രഭോജനം നടത്തിയത് ഏതുവർഷമാണ് – 1915
9. ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തിൽ ആലുവയിൽവെച്ച് സർവമത സമ്മേളനം നടന്നത് ഏത് വർഷമാണ് – 1915
10. “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന സന്ദേശം ശ്രീനാരായണഗുരു ലോകത്തിന് നൽകിയത് ഏത് ആശ്രമത്തിൽ വെച്ചാണ് – അദ്വൈതാശ്രമം
11. ശ്രീനാരായണ ധർമ സംഘം സ്ഥാപിക്കപ്പെട്ടത് ഏത് വർഷമാണ് – 1928
12. ശ്രീനാരായണ ധർമ പരിപാലന യോഗം സ്ഥാപിക്കപ്പെട്ടത് ഏത് വർഷമാണ് – 1903
13. ശ്രീനാരായണഗുരു തന്റെ ദൗത്യം വിളംബരം ചെയ്ത അരുവിപ്പുറം ശിവപ്രതിഷ്ഠ ഏത് വർഷത്തിലാണ് നിർവഹിക്കപ്പെട്ടത് – 1888
14. ശ്രീനാരായണ ധർമ പരിപാലന യോഗത്തിന്റെ ആദ്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചത് – കുമാരനാശാൻ
15. എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രം – വിവേകോദയം
16. വിവേകോദയം മാസികയുടെ ആദ്യ പത്രാധിപർ ആരായിരുന്നു – കുമാരനാശാൻ
17. ശ്രീനാരായണഗുരു തലശ്ശേരിയിലെ ജഗന്നാഥ ക്ഷേത്ര പ്രതിഷ്ഠ നടത്തിയത് ഏത് വർഷത്തിലാണ് – 1908
18. ശ്രീ നാരായണ ഗുരു സമാധിയായത് എന്നാണ് – 1928 സെപ്റ്റംബർ 20
19. ആദ്യത്തെ ശിവഗിരി തീർത്ഥാടനം നടന്നതെന്ന് – 1933 ജനുവരി 1
20. ചട്ടമ്പിസ്വാമികൾക്ക് സമർപ്പിച്ചിരിക്കുന്ന ശ്രീ നാരായണ ഗുരുദേവ രചന – നവമഞ്ജരി
21. “ജാതി ഭേദം മതദ്വേഷമേതുമില്ലാതെ സർവരും” എന്നുതുടങ്ങുന്ന വചനം ശ്രീനാരായണ ഗുരു ഏത് ശ്രീകോവിലിന്റെ ചുവരിലാണ് സ്വന്തം കൈയക്ഷരത്തിൽ എഴുതിയത് – അരുവിപ്പുറം
22. ശ്രീനാരായണ ഗുരുവിന്റെ ഏത് കൃതിയിലാണ് “ജാതി ഭേദം മതദ്വേഷമേതുമില്ലാതെ സർവരും” എന്ന വാക്യമുള്ളത് – ജാതിനിർണയം
23. “ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു”, ശ്രീ നാരായണ ഗുരുവുമായിട്ടുള്ള കൂടികാഴ്ചയെപ്പറ്റി ഇങ്ങനെ പറഞ്ഞതാര് – ദീനബന്ധു സി.എഫ്.ആൻഡ്രൂസ്
24. ഗുരു തന്റെ അവസാന പ്രതിഷ്ഠ നടത്തിയ സ്ഥലം – കളൻകോട്
25. 1918-ൽ ഗുരു സന്ദർശിച്ച വിദേശ രാജ്യം – സിലോൺ (ശ്രീലങ്ക)
26. വൈക്കംസത്യാഗ്രഹകാലത്ത് ഗുരു സത്യഗ്രഹാശ്രമം സന്ദർശിച്ചതെന്ന് – 1924 സെപ്റ്റംബറിൽ
27. ഉപനിഷത്തുകളുടെ സാരം സംഗ്രഹിച്ചു ഗുരു രചിച്ച കൃതി – ദർശനമാല
28. ഗുരുവിനെ “രണ്ടാം ബുദ്ധൻ” എന്ന് വിശേഷിപ്പിച്ച മഹാകവി – ജി.ശങ്കരക്കുറുപ്പ്
29. 1904-ൽ എസ്.എൻ.ഡി.പി യുടെ ആദ്യ സമ്മേളനം നടന്നതെവിടെ – അരുവിപ്പുറം
60. രബീന്ദ്രനാഥ ടാഗോർ ശ്രീനാരായണഗുരുവിനെ സന്ദർശിച്ച വർഷം – 1922
61. കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് തിരുവിതാംകൂർ രാജാക്കന്മാർ ഒഴിവാക്കിയിരുന്നു ഏക വ്യക്തി – ശ്രീനാരായണഗുരു
62. യുഗപുരുഷൻ എന്ന സിനിമ ആരുടെ ജീവിതം ആസ്പദമാക്കിയാണ് – ശ്രീനാരായണഗുരു
63. ജനന മരണ ദിവസങ്ങൾ പൊതു ഒഴിവായി കേരളം സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഏക വ്യക്തി – ശ്രീനാരായണഗുരു
65. നിർവൃതി പഞ്ചകത്തിന്റെ കർത്താവ് – ശ്രീ നാരായണഗുരു
66. “ഞാൻ പല സിദ്ധന്മാരെയും മഹർഷിമാരെയും കണ്ടിട്ടുണ്ട്. എന്നാൽ ശ്രീനാരായണഗുരുവിനെക്കാൾ മികച്ചതോ അദ്ദേഹത്തിന് തുല്യനോ ആയ ഒരു മഹാത്മാവിനെ എങ്ങും കണ്ടിട്ടില്ല” ആരുടേതാണ് ഈ വാക്കുകൾ – രബീന്ദ്രനാഥ ടാഗോർ
67. ചെമ്പഴന്തി ആരുടെ ജന്മം കൊണ്ട് പ്രസിദ്ധമാണ് – ശ്രീ നാരായണഗുരു
68. 1924-ൽ ശ്രീനാരായണഗുരു സർവമത സമ്മേളനം വിളിച്ചുചേർത്തത് എവിടെയാണ് – ആലുവ
69. ശ്രീനാരായണഗുരു ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷമേത് – 1913
70. ശ്രീനാരായണഗുരു വർക്കലയിൽ സമാധിയായത് ഏത് വർഷമാണ് – 1928
8 53 9 58 10 52 11 47 12 62 13 65 14 66 15 62 16 67 17 62 18 64 19 100 20 77 21 71 22 68 23 65 24 58 25 59 26 52 27 62 28 67 29 28 1129067 Labels Animals Astronomy Biology Chemistry Computer Crops Current Affairs English Film Personalities First in Kerala Flowers General Knowledge Geography Human Body India India Freedom Fighters India History India Personalities Indian Constitution Indian Geography Indian Independence Movement Indian Languages Indian Social Reformers Indian States Kerala Kerala Districts Kerala Geography Kerala History Kerala History Timeline Kerala Renaissance Leaders Kingdoms in Kerala Literature Malayalam Malayalam Poets and Writers Maths Physics Religions Rivers Scientis Rulers World World History World Personalities PSC Study Materials in Malayalam Online Resource for PSC Study Materials
Category: Public Expenditure & Budgets Tool: Public Revenue Reporting and Monitoring
1 Public Revenue Reporting and Monitoring Carmen Malena& Mahi Khallaf CIVICUS Tool summary Public revenue reporting serves to inform the citizens of the sources and amounts of government revenue and how it is proposed to be utilized. The public disclosure of such information is necessary for citizens to understand the financial resources that government has at its disposal, thereby supporting their engagement with the government on issues of public finance. Public revenue reporting also forms the basis for public revenue monitoring which aims to ensure public revenues are properly managed. By complementing the task of tracking public budgets and expenditure, public revenue reporting and monitoring plays a crucial role in holding the government accountable for its decisions and actions. What is it? A government‟s income or revenue determines the quantum of funds available for it to spend on the implementation of public policies, programmes and services. Access to public revenue information is beginning to gain ground as an implicit public right. Accessing information about public revenues is a key step for citizens and civil society organizations (CSOs) to effectively engage with governments and hold them accountable for the management of public funds. Therefore, It is important for CSOs and the public at large to know about the sources and amounts of public revenues. Armed with information on public revenues, the CSOs can then initiate the monitoring of public revenues which involves: identifying and analysing sources and amounts of government revenues like taxes, income from natural resources, loans and grants; and assessing the fairness and efficiency of revenue generation such as for e.g. the systems of taxation and the management of natural resources. Together with public revenue reporting, the monitoring of public revenue acts complementary to monitoring public budgets, and tracking what the government does with that revenue. It allows citizens and civil society to question and/or influence how governments mobilize financial resources andhow those resources are utilized.
Revenue Expenditure is that part of government expenditure that does not result in the creation of assets.